മുംബൈ: രാഹുൽഗാന്ധിയെ കേൾക്കാതിരുന്നതും കോൺഗ്രസുമായി സഖ്യചർച്ചയ്ക്കു ശ്രമിക്കാത്തതുമാണു പശ്ചിമബംഗാളിൽ മമത ബാനർജിക്കു സംഭവിച്ച വലിയ പിഴവുകളെന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമായേനെ എന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ ബിജെപിയുടെ വിജയം ജനാധിപത്യത്തിന്റെ നേട്ടമല്ല. തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ലക്ഷക്കണക്കിനു വോട്ടുകളാണ് ബിജെപി ഇല്ലാതാക്കിയത്.
മമത ബാനർജിയും എം.കെ. സ്റ്റാലിനും പരാജയപ്പെട്ടുവെങ്കിലും ഇന്ത്യാ മുന്നണിയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.